ദുഃഖവും മരണവും, കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയോ? അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ മൂന്ന് വർഷം തടവ്; കേരള പോലീസ് നടപടി കര്‍ശനമാക്കുന്നു
വ്യക്തികളുടെ, കുടുംബങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികളുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിൻ്റെ പ്രതിസന്ധികളും അപകടങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെയാണ് പൊലീസിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ മനുഷ്യൻ്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ മകനും നടനുമായ ചന്തു ഓൺലൈൻ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചർച്ചയായിരുന്നു. മരണവീട്ടിലെ തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്ന ചന്തുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിർണായക ഇടപെടൽ.

Post a Comment
0 Comments