സ്ഥാനാർത്ഥികള്‍ക്ക് കത്ത്; വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ കാവലിരിക്കണമെന്ന് വിഡി സതീശൻ
ക്രമക്കേട് മണക്കുന്നു, വോട്ടെടുപ്പിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ (സ്ട്രോങ്ങ് റൂം) നിരീക്ഷണം വേണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് സംബന്ധിച്ച് 140 യുഡിഎഫ് സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും ഡിസിസി അധ്യക്ഷന്മാർക്കും അദ്ദേഹം കത്തുനൽകി.
യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കൺട്രോൾ റൂമുകളിൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യമുണ്ട്. ഈ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കത്തിൽ നിർദേശിക്കുന്നു. ഇതിനായി അതത് ജില്ലാ കളക്ടർമാരിൽ നിന്നും സ്ഥാനാർത്ഥികളോ ചീഫ് ഇലക്ഷൻ ഏജൻ്റുമാരോ പ്രത്യേക അനുമതി വാങ്ങണം. വോട്ടെണ്ണൽ വരെ സ്ട്രോങ്ങ് റൂമുകളിൽ യുഡിഎഫ് പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Post a Comment
0 Comments