കാസർകോട് ജില്ലാ കലക്ടർ ഇമ്പശേഖർക്കെതിരെ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്
കാസർകോട് ജില്ലാ കലക്ടർ ഇമ്പശേഖർക്കെതിരെ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. കുമ്പള ടോൾ ബൂത്തുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് എത്തിയപ്പോൾ കലക്‌ടർ മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എംഎൽഎ പരാതി നൽകി. അകാരണമായി ഗൺമാനെ ഉപയോഗിച്ച് സമരസമിതി നേതാക്കളെ പുറത്താക്കിയെന്നാണ് പരാതി. കളക്‌ടർ ടോൾ പിരിവിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയാണെന്ന് എംഎൽഎ ആരോപിച്ചു.
'പൊലീസിനെ വിളിക്ക്, അറസ്‌റ്റ് ചെയ്യ് എന്നൊക്കെയാണ് കലക്‌ടർ പറഞ്ഞത്. ജനങ്ങളുടെ വിഷയം ജനപ്രതിനിധികൾ കലക്ടറോട് അല്ലാതെ ആരോടാണ് പറയേണ്ടത്'? ഒരു എംഎൽഎയ്ക്ക് നൽകേണ്ട സാമാന്യ മര്യാദ പോലും നൽകാതെ അപമാനിച്ചുവെന്നും എകെഎം.അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഒരു കലക്ടർ ഇത്തരത്തിൽ പെരുമാറി താൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
