ഇറാന്റെ ആക്രമണം: ഇസ്രായേലിനെതിരെ ലക്ഷ്യമാക്കിയതിന്റെ ഇരട്ടിയിലധികം ആയുധങ്ങള്‍ യുഎഇക്കെതിരെ ഇറാന്‍ തൊടുത്തു വിട്ടു
ഇറാന്റെ ആക്രമണം: ഇസ്രായേലിനെതിരെ ലക്ഷ്യമാക്കിയതിന്റെ ഇരട്ടിയിലധികം ആയുധങ്ങള്‍ യുഎഇക്കെതിരെ ഇറാന്‍ തൊടുത്തു വിട്ടു
യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരു മാസം പിന്നിട്ടു. മേഖലയിൽ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി ഞെട്ടിക്കുന്നതും അത്ഭുത പെടുത്തുന്നതുമാണ്.
സ്ഥിതി വിവരക്കണക്ക് അനുസരിച്ച് ഇറാന്‍ ഏറ്റവുമധികം അക്രമിക്കാന്‍ മുതിര്‍ന്നത് യുഎഇയെയാണ്. കൃത്യമായി പറഞ്ഞാല്‍ ഇസ്രായേലിനെതിരെ തൊടുത്തു വിട്ട ആയുധങ്ങളുടെ ഇരട്ടിയിലധികം ആയുധങ്ങളാണ് യുഎഇക്കെതിരെ തൊടുത്തു വിട്ടത്. ഇറാന്‍ അക്രമം ശ്രമങ്ങൾ പ്രതിരോധിക്കുന്നതിലും തകര്‍ക്കുന്നതിലും യുഎഇ കരുത്ത് തെളിയിച്ചു.
ഇറാന്‍ ആക്രമണത്തിന് ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമതെത്തി, കണക്ക് ഇങ്ങിനെ: ആകെ 2,469 മിസൈലുകളും ഡ്രോണുകളും യുഎഇയിലേക്ക് ഇറാന്‍ തൊടുത്തു വിട്ടു. 2012 ഡ്രോൺ, 438 ബാലിസ്റ്റിക് മിസൈലുകൾ,19 ക്രൂയിസ് മിസൈലുകൾ.
സൗദി അറേബ്യയെ 1,052-ലധികം മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടു. തൊട്ടു പിന്നിലാണ് ഇസ്രായേൽ 1,000-ത്തിലധികം ആക്രമണങ്ങളാണ് ഇറാന്‍ ഇസ്രായേലിനെതിരെ നടത്തിയത്. ലക്ഷ്യ ഭൂപടത്തിൽ ഏകദേശം 950 ആക്രമണങ്ങളുള്ള കുവൈറ്റും 700-ലധികം ആക്രമണങ്ങളുള്ള ഖത്തറും ഉൾപ്പെടുന്നു, അതേസമയം ആക്രമണങ്ങളുടെ എണ്ണം
ബഹ്‌റൈൻ 605, ജോർദാൻ 274, ഒമാൻ 24 എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾ രേഖപ്പെടുത്തി.

Post a Comment
0 Comments